Saturday, November 28, 2009

ഗീതോപദേശം

"യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ ഭവതി ഭാരത
 അഭ്യുത്ഥാനമാധര്‍മസ്യ  തദാത്മാനം സൃജാമ്യഹം...


   എപ്പോള്‍ എവിടെ ധര്മാചരണത്തിന് ക്ഷയം നേരിടുന്നുവോ, എപ്പോള്‍ അധര്‍മം തഴച്ചു വളരുന്നുവോ, അപ്പോഴെല്ലാം ഞാന്‍ അവതരിക്കുന്നു. ഹേ ഭാരത...!  
            യഥാര്‍ത്ഥ ധര്‍മത്തിന് ഹാനി തട്ടുകയോ അധര്‍മ്മത്തിനു പ്രാബല്യം കൂടുകയോ ചെയ്യുന്ന  സന്തര്‍ഭങ്ങളില്‍ എല്ലാം  സ്വഭീഷ്ട പ്രകാരം ഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു. ധാര്‍മീക പ്രമാണങ്ങള്‍ വേദസംഹിതകളാണ്. വേദോക്താചാരങ്ങള്‍  ശരിക്കനുഷ്ടിക്കാതെ വരുമ്പോള്‍ മനുഷ്യര്‍   അധര്‍മികളാകുന്നു. ധര്‍മത്തിന്റെ പ്രമാണങ്ങള്‍ ഉണ്ടാക്കാന്‍ ഭഗവാനെ കഴിയൂ. വേദങ്ങള്‍ തന്നെ ബ്രഹ്മാവിന് ഹൃദയത്തില്‍, ഭഗവാന്‍ ഉപദേശിച്ചവയാണ്. അതിനാല്‍ ധര്‍മ്മ  പ്രമാണങ്ങള്‍  ഭഗവാന്റെ ആജ്ഞകളാണെന്നു പറയപ്പെടുന്നു. 
ധര്‍മത്തിന്റെ അത്യുന്നത തത്വം എന്നത് ഭഗവാനു സ്വാത്മാര്‍പ്പണം ചെയ്യുക എന്നതാണ്. വൈദീക സിദ്ധാന്തങ്ങള്‍ ഒരാളെ കൊണ്ടെത്തിക്കുന്നത് സ്വയം ഭഗവാനു സമര്‍പ്പിക്കലാണ്. ആ പ്രമാണങ്ങള്‍ക്ക് അസുരന്മാര്‍ ഊനം തട്ടിക്കുമ്പോള്‍ ഭഗവാന്‍ അവതാരമെടുക്കുന്നു.
ഭഗവാന്റെ എതൊരവതാരത്തിനും ഓരോ പ്രത്യേക ലകഷ്യങ്ങള്‍ നിറവേറ്റാന്‍ ഉണ്ട്.
ഭാരതത്തിന്റെ മണ്ണില്‍ മാത്രമേ ഭഗവാന്‍ അവതരിക്കൂ എന്ന വിശ്വാസം ശരിയല്ല. അദ്ദേഹത്തിന് എവിടെയും എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷനകാം. അന്നന്നത്തെ പ്രത്യേക പരിതസ്ഥിതികളില്‍ അതാതു ജനസമൂഹത്തിന് മനസ്സിലാകത്തക്ക വിധത്തില്‍ ഓരോ അവതാര കാലത്തും ഭഗവാന്‍  ധര്‍മ്മോപദേശം കൊടുക്കുന്നു...
എവിടേയും ലകഷ്യം ഒന്നുമാത്രമാണ്, മാനവരാശിയെ ഈശ്വരാവബോധത്തിലെയ്ക്കും ധാര്‍മീക പ്രമാണങ്ങള്‍ അനുസരിക്കുന്നതിലെയ്ക്കും നയിക്കല്‍. ചിലപ്പോള്‍ അദ്ദേഹം സ്വയം അവതരിക്കുന്നു; പുത്രന്റെയോ ഭൃത്യന്റെയോ രൂപത്തില്‍ തന്റെ വിശ്വാസ്യനായ പ്രതിനിധിയെ ആയിരിക്കും ചിലപ്പോള്‍ അയക്കുക. ചിലപ്പോള്‍ അദ്ദേഹം യദാര്‍ത്ഥ രൂപം മറച്ചു വെച്ചുകൊണ്ടും അവതരിക്കുന്നു . 

Tuesday, November 24, 2009


ദൈവത്തിനു എപ്പോഴും ഇഷ്ടം മനുഷ്യ ഹൃദയമാണ്, മനുഷ്യ ഹൃദയമാണ് ഏറ്റവും പരിശ്ശുദ്ധമായ  പൂജാമുറി അത് പല്കടല്‍ പോലെ പരിപാവനമാക്കി ജഗദീശ്വരനെ അതില്‍ പ്രതിഷ്ടിക്കുക.അങ്ങനെ ഏതൊരുവന്റെ മനസ്സിലാണോ ഈശ്വരന്‍ കുടിയിരിക്കുന്നത് ....... അവനാണ് ഭക്തന്‍ . 
ദൈവത്തിന്റെ ശബ്ദം കോടാനുകോടി മന്ത്രങ്ങളില്‍ ഉള്ളതിനേക്കാള്‍ സത്യമായി അങ്ങനെയുള്ള മനസ്സില്‍  ഉണ്ടായിരിക്കും. നിശ്ശബ്ദം നാം അത് കേള്‍ക്കണം... നാം നമ്മെ അറിയണം....

Friday, November 20, 2009

പ്രണയ പുഷ്പം



Love heartഒരു പെണ്‍കുട്ടിയോട്‌ പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത്‌ തുറന്നുപറയുകയെന്നത്‌ പുരുഷന്മാരെ സംബന്ധിച്ച്‌ ഒരു കീറാമുട്ടിയാണ്‌. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച്‌ പറയാന്‍വയ്യാതെ നടക്കുന്നവരാണ്‌.
പ്രണയം പറയുന്നത് പനുനീര്‍ പൂ പോലെ മൃദുലമാണ്‌.  പ്രണയിക്കുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രണയിക്കുന്നതിന്‌ പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ വെറുപ്പ്‌ തോന്നത്തക്ക രീതിയില്‍  നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന്‌ ഓര്‍ത്തുനോക്കൂ...
നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ്‌ യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.
പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട്‌ ഉള്ളിലുള്ള പ്രണയം അവളെ അറിയിക്കുന്നത് . .!!! കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കണം.


ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച്‌ എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച്‌ തീരുമാനം എടുക്കുക.
എന്തായാലും എന്ന് പറയണമെന്നതിനെക്കുറിച്ച്‌ ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ്‌ എവിടെവച്ചെന്ന കാര്യം വരുന്നത്‌. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത്‌ റസ്‌റ്റോറന്റ്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത്‌ തിരഞ്ഞെടുക്കുക.

രണ്ടാം ഘട്ടം: അവളുടെ മുന്നില്‍ കാര്യം തുറന്നുപറയുന്നതിനായി സ്വയം തയ്യാറാവുക. നല്ല മൂഡിലേയ്‌ക്ക്‌ വരുക കൂടുതല്‍ റൊമാന്റിക്കാവുക. അവള്‍ക്കായി മനോഹരമായ ഒരു ബൊക്കെ കരുതുക. അതിനൊപ്പം പറ്റുമെങ്കില്‍ പ്രണയം തുടിക്കുന്ന മറ്റെന്തെങ്കിലും ഒരു സമ്മാനം കൂടി വാങ്ങുക. അവള്‍ക്ക്‌ ഇഷ്ടപ്പെടാന്‍


കഴിയുന്ന എന്തെങ്കിലും സമ്മാനമായിരിക്കണം വാങ്ങേണ്ടത്‌. ബൊക്കെ ചുവന്ന റോസാപൂക്കളുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്‌. നന്നായി ആലോചിച്ച്‌ തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.
Loversമൂന്നാം ഘട്ടം: ഇത്‌ സംഗതി തുറന്നുപറയേണ്ട ഘട്ടമാണ്‌ അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്‌ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്‌. നിങ്ങളുടെ സ്‌നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടകാര്യങ്ങളെക്കുറിച്ച്‌ പറയുക. പറയുന്നത്‌ സത്യസന്ധമായകാര്യങ്ങളായിരിക്കണം. വെറുതെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാകരുത്‌.

നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട്‌ പറയുക. അവള്‍ക്ക്‌ നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന്‌ മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്‌. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട്‌ സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന്‌ മുതിരരുത്‌.


അഞ്ചാം ഘട്ടം: ഇത്‌ അവസാനത്തെ ഘട്ടമാണ്‌. ഈ ഘട്ടത്തോടെ നിങ്ങള്‍ക്ക്‌ അവളോട്‌ പ്രണയമാണെന്ന്‌ അവള്‍ മനസ്സിലാക്കിയിരിക്കണം. ഇതിനായി 'ഞാന്‍ നിന്നെ പ്രണയിച്ച്‌ തുടങ്ങിയിരിക്കുന്നു'വെന്നോ 'നിന്നെ പ്രണയിക്കുകയാണെന്നകാര്യം ഞാനിപ്പോഴാണ്‌ തിരിച്ചറിയുന്നതെ'ന്നോ 'നീയെന്റെ ജീവിത്തിന്റെ ഭാഗമായിരിക്കുന്നു'വെന്നോ അല്ലെങ്കില്‍ ഏറ്റവും ലളിതമായി 'ഞാന്‍ നിന്നെ പ്രണയിക്കുന്നു'വെന്നോ പറയാം  

എന്തായാലും കാര്യം പറയുന്നത്‌ നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോആംഗ്യങ്ങളിലൂടെയോ മനസ്സ്‌ തുറക്കാന്‍ ശ്രമിക്കരുത്‌. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച.

Thursday, November 19, 2009

വന്ദേ മുകുന്ദം




വന്ദേ മുകുന്ദ ഹരേ ജയ ശൌരേ 
സന്താപ ഹാരി മുരാരേ..
ദ്വാപര ചന്ദ്രികാ ചര്ച്ചിതമാം
നിന്റെ ദ്വാരകാ പുരി എവിടേ....
പീലി തിളക്കവും കൊല കുഴല്‍ പാട്ടും
അമ്പാടി പൈക്കളും എവിടേ....
ക്രൂര വിഷാദ ശരം കൊണ്ട് നീറുമീ
നെഞ്ജിലെന്‍ ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സധീര്ത്യന്റെ
കാല്കലെന്‍ കണ്ണീര്‍ പ്രണാമം....
പ്രേമ സ്വരൂപനാം സ്നേഹ സധീര്ത്യന്റെ
 കാല്കലെന്‍ കണ്ണീര്‍ പ്രണാമം......(വന്ദേ മുകുന്ദ ഹരേ ) 

 -------------------------------------------------------------------------
അലൈപായുധെ കണ്ണാ എന്‍ മനമിഗ അലൈപായുധെ
ഉന്‍ ആനന്ദ മോഹന വേണു ഗാനമത്തില്‍    (അലൈപായുധെ)
നിലൈ പെയരാധു എന്‍ ഉള്ളം സിലൈ പോലവെ നിന്ട്രു 
നേരമാവധരിയാമല മിഗ വിനോധമാഗ മുരളീധരാ എന്‍ മനം    (അലൈപായുധെ)
തെളിന്ധ നിലാവ് പട്ടപ്പഗല്‍ പോല്‍  എരിയുധെ - ഉന്‍
തിക്കൈനോക്കി എന്‍ ഇരു പുറവും നെളിയുധെ
കനിന്ധ ഉന്‍ വേണു ഗാനം കാറ്റില്‍ വരുഗുധെ
കണ്‍കള്‍ സോരുഗി ഒരു വിധമായ് വരുഗുധെ     (തെളിന്ധ )

കധിത്ത മനത്തില്‍ ഉരുത്തി പദ്ധത്തൈ  എനക്ക് കൊടുത്തു മഗിഴ്ത്ത്തവാ
ഉരു കളിത്ത് മനതൈ അനൈത്തു എനക്ക് ഉണര്ച്ച്ചി കൊടുത്തു മുഘിഴ്ത്ത് വാ
കരൈകടല്‍ അലയിനില്‍ കധിരവന്‍ ഒളിയെന ഇനൈയര് കടലെന കളിക്കവ 
കഥരി മനമുരുഗ നാന്‍ അഴൈക്കവ ഇധര മാധരുടന്‍ നീ ഇരുക്കവ
ഇദു തഗുമോ ഇദു മുറൈയോ ഇദു ധര്മം താനോ
കുഴലൂതിടും പോഴുദ് തോന്രിടും കുരൈഗല്‍ പോലവേ മനധില്‍
                                              വേദനൈ  മിഗവുര   (അലൈപായുധെ)




ഗോപികമാരുടെ കാര്‍വര്‍ണ്ണന്‍



ശ്രീകൃഷ്ണനെ ഏറ്റവുമധികം ആരാധിക്കുന്നത് സ്ത്രീകളാണെന്ന് പറയപ്പെടുന്നു. ഒരളവ് വരെ അത് ശരിയുമാണ്. കൃഷ്ണനില്‍ കാമുകനെയും സുഹൃത്തിനെയും രക്ഷകനേയും കാണുന്ന സ്ത്രീകളും ഉണ്ണിക്കണ്ണനില്‍ വാത്സല്യം മുഴുവനും കോരിനല്‍കുന്ന അമ്മമാരും ധാരാളം. കുളിച്ചുകൊണ്ടിരുന്ന  ഗോപികമാരുടെ ചേല കട്ടെടുത്ത് അവരുടെ നഗ്നത ആസ്വദിച്ച വിരുതനല്ലേ കൃഷ്ണന്‍.. എന്ന് അധിക്ഷേപിക്കുന്നവരോട് കൗരവ സഭയില്‍ ചേലയഴിക്കപ്പെടും എന്നായപ്പോള്‍ ദ്രൗപദിയുടെ രക്ഷയ്ക്കെത്തിയവനാണ് അച്യുതന്‍ എന്നത്രെ സ്ത്രീകളുടെ മറുപടി. അപ്പോള്‍ ദ്രൗപദിയുടെ കരുത്തന്മാരായ അഞ്ച് ഭര്‍ത്താക്കന്മാരും നോക്കിനില്‍ക്കുകയായിരുന്നു....!!!
  സ്ത്രീക്ക് തന്റെ പുരുഷന്‍ ഈശ്വരനാണ്,ഈശ്വര തുല്യനാണ്. അയാളിലുള്ള ശ്രീകൃഷ്ണനെയാണ് അവള്‍ സ്നേഹിക്കുന്നത്. രണ്ടാമതു വിഹാഹം ചെയ്താലും ആ ഭര്‍ത്താവില്‍ അന്തര്‍ലീനനായി വസിക്കുന്ന ഭഗവാനെ മാത്രമാണ് അവള്‍ സ്നേഹിക്കുന്നത്.....
ധനുമാസത്തിലെ തിരുവാതിര നാളില്‍ കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ വൃന്ദാവനത്തില്‍ ഗോപികമാര്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തുന്നതായി ഭാഗവതത്തില്‍ പറയുന്നു. തിരുവാതിരച്ചടങ്ങുകള്‍ കുറെയൊക്കെ അപ്രത്യക്ഷമായെങ്കിലും ചില ബ്രാഹ്മണ-നായര്‍ തറവാടുകളില്‍ ഇപ്പോഴും തിരുവാതിരകളി പോലുള്ള തിരുവാതിര ദിനത്തിലെ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള അനശ്വരബന്ധത്തിന്റെ പ്രതീകാത്മ ആഘോഷം കൂടിയാണ് തിരുവാതിര. ഭര്‍ത്താവായ പരമശിവന്റെ ആയുരാരോഗ്യത്തിനായി പാര്‍വതി ഈ നാളില്‍ തപസനുഷ്ഠിച്ചതായി പുരാണത്തില്‍ പറയപ്പെടുന്നു.

കണ്ണന്റെ പൈക്കള്‍ ..






ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും.......”

ഉണ്ണിക്കണ്ണനെ പരാമര്‍ശിക്കുമ്പോള്‍ ഒഴിവാക്കാനാവാത്ത വരികള്‍ .
അതിനാല്‍ തന്നെ ഗോപാല സന്നിധിയിലേക്കുള്ള ഭക്തരുടെ നേര്‍ച്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പശുക്കിടാങ്ങള്‍. ഇവിടേക്കു നേര്‍ച്ച നല്‍കപ്പെടുന്ന പശുക്കളെ

പോറ്റാനുള്ള സ്ഥലമാണ് വെങ്ങാട് ഗോകുലം.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് വെങ്ങാട് എന്ന സ്ഥലത്ത് ഏകദേശം നൂറോളം ഏക്കറിലായി പരന്നുകിടക്കുന്നതാണ് വെങ്ങാട് എസ്റ്റേറ്റ്. ഇവിടെ 25 ഏക്കര്‍ സ്ഥലത്താണ് “ഗോകുലം” സ്ഥിതി ചെയ്യുന്നത്. കേള്‍ക്കാന്‍ സുഖകരമായ പദങ്ങള്‍, എസ്റ്റേറ്റ്, ഗോകുലം !!

ഇവിടെ മൊത്തം 350 മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള ഷെഡ്ഡുകളാണ് നിലവില്‍ ഉള്ളത്. തികച്ചും ഒരുമയുള്ള മൃഗങ്ങളായതിനാല്‍ 750 എണ്ണമാണിന്നിവിടെ കഴിയുന്നത്. ഒരുക്കിയിരിക്കുന്നതാവട്ടെ പ്രകൃതിയോടിണങ്ങിയ ജീവിതവും. കോരിച്ചൊരിയുന്ന മഴയായാലും, കൊടും ചൂടായാലും ഇവക്കു സമമായിരിക്കും. ഷെഡ്ഡില്‍ കാലുകുത്താന്‍ ഇടം ലഭിക്കാത്ത എല്ലാവരും മഴയും വെയിലും ആസ്വദിച്ചു കഴിയുന്നു. മഴക്കാലമായാല്‍ മാസം രണ്ടോ മൂന്നോ എണ്ണം വീതം വൈകുണ്ഠം പൂകാറുണ്ട്. തുറസ്സായ സ്ഥലത്ത് അലയുന്ന ഗോക്കള്‍ക്ക് തീറ്റയും വെള്ളവും നല്‍കുന്ന ഇടം തന്നെ ചാണകമിടാനും ഉപയോഗിക്കേണ്ടി വരുന്നതുകൊണ്ട്, പരാദ ശാസ്ത്ര (പാരസൈറ്റോളജി) വിഭാഗത്തിനു വളരെ സഹായകമാവുന്നു ഇവിടം. മൃഗങ്ങളില്‍ കണ്ടെത്താനാവുന്നതും , ഇനിയും കണ്ടെത്തിയേക്കാവുന്നതുമായ എല്ലാ ഇനം വിരകളേയും ഈ പശുക്കളുടെ ഉള്ളില്‍ കണ്ടെത്താനാവും.

ദാനംകിട്ടുന്ന പൈക്കളുടെ പല്ലെണ്ണുന്നത്, ആവശ്യമില്ലാത്ത ഒന്നാണെന്നു തെളിയിക്കാനും ഈ ഗോകുലം നമ്മെ സഹായിക്കുന്നു. എത്ര പശുക്കള്‍ക്ക് കറവയുണ്ടെന്നോ, എത്ര പാല്‍ ലഭ്യമാവുന്നുവെന്നോ കൃത്യമായ കണക്കുകള്‍ പ്രസക്തമല്ലാത്തതിനാല്‍ അത്തരം വിശ്വാസങ്ങള്‍ ഇവിടെ വച്ചു പുലര്‍ത്തുന്നില്ല. ലഭിക്കേണ്ട പാലിനു കണക്കില്ലാത്തതിനാല്‍ , നല്‍കേണ്ട തീറ്റക്കും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതില്ലല്ലോ. വാങ്ങുന്ന തീറ്റയുടെ ആകെ അളവും, നല്‍കിയ തീറ്റയുടെ ആകെ അളവും ചേര്‍ന്നുപോകണം എന്നു മാത്രമേ നിഷ്കര്‍ഷയുള്ളൂ. ദേവസ്വമായി ബന്ധപ്പെട്ട ഒരു ചെറുസംഘത്തിനു പാല്‍ചുരത്തിനല്‍കി ഗോകുലം വിരാജിക്കുന്നു.

ഗോവ് മാതാവാണ്, കൂടാതെ കണ്ണന്റെ കൂട്ടുകാരും. അതിനാല്‍ ഗോവധം പാപമാകുന്നു. സ്വയമേവ വൈകുണ്ഠം പൂകുന്നത് അവയുടെ പുണ്യം. അതിനാല്‍ ഇന്ത്യയൊട്ടാകെ ഗോവധം നിരോധിക്കേണ്ടതാകുന്നു.


“ദുരിതവാരിധി നടുവില്‍ നിന്നെന്നെ കരകേറ്റണം ശിവ ശംഭോ”
ഗോകുലത്തിലെ പൈക്കള്‍ പാടിയത്താണീ വരികള്‍ എന്നു ആരോ പറഞ്ഞതായി ഓര്‍ക്കുന്നു.

Monday, November 16, 2009

സ്വാമിയേ ശരണമയ്യപ്പ......

സ്വാമിയേ ശരണമയ്യപ്പ......!!!!

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നു. ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മശാസ്താ ക്ഷേത്രമാണ് ശബരിമലയിലേത്. ഈ വര്‍ഷത്തെ മണ്ഡലകാലം 15.11.2008 ശനിയാഴ്ച വൈകുന്നേരം നടതുറക്കുന്നതോടുകൂടി ആരംഭിക്കുന്നു. 16.11.2008 ഞായറാഴ്ച വൃശ്ചികം 1 ആണ്. അന്നുമുതല്‍ 41 ദിവസക്കാലമാണ് മണ്ഡലകാലം. ഇതുകൂടാതെ, മലയാളമാസങ്ങളിലെ ആദ്യ അഞ്ചു ദിവസങ്ങളും വിഷുവിനുമാണ് നടതുറക്കുന്നത്. വ്രതാനുഷ്ഠാനത്തോടെ, ഇരുമുടിക്കെട്ടുമായി ശരണം വിളികളുമായി ഭക്തര്‍ മലകയറുന്നു. മറ്റുചില ഹിന്ദുക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടെ മതമോ ജാതിയോ ഒരു പ്രശ്നമേയല്ല. യുവതികള്‍ക്കൊഴികെ മറ്റെല്ലാ ആള്‍ക്കാര്‍ക്കും ഇവിടെ പ്രവേശനമുണ്ട്.

ചാലക്കയം വഴി പമ്പയിലെത്തി കുളിച്ച് മലകയറാം. പമ്പയില്‍ നിന്നും 4-5 കിലോമീറ്റര്‍ മലകയറ്റമുണ്ട്.
ശബരിമല തീര്‍ത്ഥാടനത്തിന് പലവിധ നിബന്ധനകള്‍ പാലിക്കേണ്ടതായിട്ടുണ്ട്.വ്രതം നോക്കണം. അതിനായി ഗുരുസ്വാമിയുടെയോ മാതാപിതാക്കളുടെയോ അനുവാദം വാങ്ങണം. മുടിയും നഖവും മുറിച്ച്, ഷേവു ചെയ്ത് കുളിക്കണം. പുതുവസ്ത്രം ധരിച്ച് തുളസിമാലചൂടി വ്രതം ആരംഭിക്കാം. വ്രതദിവസങ്ങളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് തൊഴണം. മാലയിട്ടാല്‍ പിന്നെ അയ്യപ്പനാകുന്നു.


മുദ്രമാലാ ധാരണ മന്ത്രം
"ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്വമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രഭ സത്യേന മുദ്രാം പാതു സതാപി മേ
ഗുരുദക്ഷിണ്യാ പൂര്‍വ്വം തസ്യാനുഗ്രഹകാരിണേ
ശരണാഗത മുദ്രാഖ്യം ത്വന്‍ മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരിമുദ്രാം ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈ നമസ്തുഭ്യം നമോ നമ: "

വ്രത ശുദ്ധി
ആസുരചിന്തകള്‍ അകലണം.സുഖഭോഗങ്ങളും ലൗകീക ജീവിതവും വെടിയണം, തിരക്കുകള്‍ മാറ്റിവച്ച് ഈശ്വരഭജനത്തിന് സമയം കണ്ടെത്തണം. അമ്പലങ്ങളില്‍ ദര്‍ശനം നടത്തണം. അമ്പലങ്ങള്‍ വൃത്തിയാക്കാനും പാവപ്പെട്ടവര്‍ക്ക് അന്നം നല്‍കാനും പാവങ്ങളെ സഹായിക്കാനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനും തയ്യാറാവണം. മദ്യം, മാംസം തുടങ്ങിയവ വര്‍ജിക്കണം. പച്ചക്കറികളും ധാന്യങ്ങളും മാത്രം ഭക്ഷിച്ച് തറയില്‍ തടിക്കഷണം തലയണയായി ഉപയോഗിച്ച് ഉറങ്ങണം. നഗ്നപാദനായി നടക്കണം. എല്ലാ സ്ത്രീകളെയും അമ്മമാരായി കണ്ട് വണങ്ങണം. ദേഹത്തോ തലയിലോ എണ്ണതേയ്ക്കരുത്. ദുഷ്ചിന്തകള്‍ അകറ്റാനായി എല്ലായ്പോഴും ഒരു തുളസിയില കൈയില്‍ കരുതിയിരിക്കണം.

ഇരുമുടി
ഇരുമുടികെട്ടിനുള്ള പ്രാധാന്യം വളരെ ഏറെ ആണ്. പഴയ കാലത്തു, സന്നിധാനത്തിലെക്കുള്ള യാത്ര അത്യധികം ദുര്‍ഘടം നിറഞ്ഞ വനത്തിലൂടെ ആയിരുന്നു. ഒരു സാഹയവും അന്നുണ്ടായിരുന്നില്ല. യാത്രക്കിടയില്‍ രാത്രികാലത്ത് ചിലയിടങ്ങളില്‍ തങ്ങേണ്ടാതായും വരും. അതുകൊണ്ട് ഇരുമുടി രണ്ടു അറകളായി തിരിച്ചിരിക്കുന്നു.മുന്‍പിലുള്ള അറ ഭാഗവാനുള്ളതും

 പിറകിലുള്ളത് സ്വാമിക്കുള്ളതും. മുന്‍പിലുള്ള അറയില്‍ പൂജദ്രവ്യങ്ങളും, നെയ്‌ നിറച്ച നാളികേരം, കദളിപ്പഴം, അവല്‍, മലര്‍, പൊരി, ചന്ദനത്തിരികള്‍, കര്‍പ്പൂരം, കല്‍കണ്ടം , വിഭൂതി, മഞ്ഞള്‍ പൊടി തുടങ്ങിയവ നിറക്കുന്നു. മുന്‍പിലുള്ള അറ തിരിച്ചറിയുന്നതിനായി 'ഓം' എന്ന അടയാളവും രേഖപെടുത്തുന്നു.
പഴയ കാലത്തു, പിറകിലുള്ള അറയില്‍ തീര്‍ഥാടകനുള്ള ആഹാര ദ്രവ്യങ്ങള്‍ നിറച്ചിരിന്നു.
രാത്രി കാലങ്ങളില്‍ ഇടത്താവളങ്ങളില്‍ ഉപയോഗിക്കുവാനുള്ള പുതപ്പും വിരിപ്പും നന്നായി മടക്കി തലയില്‍ വെച്ചു അതിന് മുകളിലാണ് ഇരുമുടി വെയ്കുന്നത്. ഇരുമുടി കെട്ട് ശിരസില്‍ ഇല്ലാതെ പതിനെട്ടാം പടി ചവിട്ടുവാന്‍ ഒരു ഭക്തര്‍ക്കും അനുവാദമില്ല. പന്തള രാജ കുടുംബാംഗങ്ങള്‍ക്ക് മാത്രമെ അതിന് അനുവാദമുള്ളൂ.

ശബരിമല യാത്രയ്ക്ക് മുമ്പ് ക്ഷേത്രത്തില്‍ വെച്ചോ പൂജാമുറിയില്‍ വെച്ചോ ഗുരുസ്വാമിയുടെ സാന്നിധ്യത്തില്‍ ഇരുമുടി ശരണമന്ത്ര ഘോഷത്തോടെ ഭക്തിപൂര്‍വ്വം നിറയ്ക്കുന്നു. ഇരുമുടികെട്ടു ശിരസില്‍ ആണ് വഹിക്കേണ്ടത്‌.

(തുടരും)



Saturday, November 14, 2009

എന്‍റെ തറവാട് ചരിതം


എന്‍റെ തറവാട് ....
ഒരുപാടു അംഗങ്ങളുള്ള ഒരു കുടുംബം .. മുത്തശ്ശന്‍ , മുത്തശ്ശി, അമ്മ, അമ്മാവന്മാര്‍, അമ്മായിമാര്‍, അവരുടെ മക്കള്‍.... അങ്ങനെ അങ്ങനെ...
ഒരു പ്രത്യേകത കൂടി ഉണ്ട്...
ദൈവീകമായ ഒരു ചൈതന്യം എന്‍റെ തറവാടിനുണ്ട്... അതെങ്ങനെ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം.

വടശ്ശേരിക്കരയിലെ നരിക്കുഴി...ചരിത്രം ഉറങ്ങികിടക്കുന്ന മണ്ണായിരുന്നു അത് . ഈ സ്ഥലം പണ്ട് തമ്പുരാക്കന്മാരുടെ കാലത്ത് ഇവിടെ
ഒരു ആരാധനലയവും അവിടെ ത്രികാല പൂജയും നടന്നിരുന്നു. അവിടെ മൂന്നു ഗുഹാമുഖങ്ങളോടുകൂടിയ ഒരു പാറ ഉണ്ട്‌.ആ പാറയുടെ വലതു ഭാഗത്തായി ഒരിക്കലും വറ്റാത്ത ഒരു കുളം ഉണ്ട്‌ , അത് ഇപ്പോഴും അങ്ങനെ തന്നെ നിലനില്ക്കുന്നു...
കാലങ്ങള്‍ക്ക് ശേഷം, " തീവെട്ടി കൊള്ളക്കാര്‍ " ഈ ക്ഷേത്രത്തെ ആക്രമിക്കുകയുണ്ടായി. ഭഗവാന്റെ പഞ്ചലോഹ വിഗ്രഹവും ആഭരണങ്ങളും മോഷ്ട്ടിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഇതു മനസ്സിലാക്കിയ ക്ഷേത്ര പൂജാരി വിഗ്രഹവും ആഭരണങ്ങളും എടുത്തു മേല്‍ പറഞ്ഞ ഗുഹകളില്‍ ഒന്നില്‍ മറച്ചു വച്ചു. പക്ഷെ, പൂജാരിക്ക് തന്റെ ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്രവും അവര്‍ അതിക്രൂരമായി നശിപ്പിച്ചു.

കാലങ്ങള്‍ കടന്നു പോയി. ക്ഷേത്രാവശിഷ്ട്ടങ്ങള്‍ കാല ക്രമേണ കാടും പടലും മറച്ചുകളഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം, എന്‍റെ പൂര്‍വികര്‍ ഈ വിശേഷപ്പെട്ട സ്ഥലം ഇതൊന്നുമറിയാതെ അന്നത്തെ ഉടമയില്‍ നിന്നും വിലയ്ക്ക് വാങ്ങി.

അവരുടെ ജീവിതം വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു..
[ ശേഷം അടുത്ത ലക്കത്തില്‍]